കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിൽ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുളള വിവാദ വാട്ടര്‍തീം പാര്‍ക്ക് പൂട്ടേണ്ടെന്ന് ഗ്രാമപഞ്ചായത്ത്. അന്‍വര്‍ സമര്‍പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ഉപസമിതിയെയും ഭരണസമിതിയോഗം നിയോഗിച്ചു. എം എൽ എക്കെതിരായ ആരോപണങ്ങൾ ചാനലുകൾ മാത്രമാണ് ഉന്നയിച്ചതെന്നും യോഗത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
ഉപസമിതിറിപ്പോര്‍ട്ട് ഈമാസം 31നകം സമര്‍പിക്കണം. ഭരണസമിതി യോഗത്തിനിടെ പഞ്ചായത്ത് ഒാഫീസിലെത്തിയതിനെ എം എൽ എ ന്യായീകരിച്ചു ഉപസമിതി തീരുമാനം എതിരായാല്‍ കോടതിയെ സമീപിക്കും.
ഇതോടെ ആഴ്ചകളായി തുടരുന്ന വിവാദത്തിനും കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും മുഖ്യപ്രതിപക്ഷമായ സിപി എമ്മും ഒത്തുചേർന്ന് താത്ക്കാലികമായി തടയിട്ടയിരിക്കയാണ്. ഇതിനിടെ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ എം എൽ എയുടെ അനുയായികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും അനുമതിയോടെയാണു കക്കാടംപൊയിലിൽ തന്റെ പാർക്ക് പ്രവർത്തിക്കുന്നതെന്നു പി.വി.അൻവർ എംഎൽഎ. പാർക്ക് പൂട്ടണമെന്ന് ഏതെങ്കിലും അധികാരികൾ ആവശ്യപ്പെട്ടാൽ അപ്പോൾ പൂട്ടും. തനിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്ന മുരുകേശ് നരേന്ദ്രൻ എന്നയാൾ മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെയും മകൻ ആര്യാടൻ ഷൗക്കത്തിന്റെയും ബെനാമിയാണെന്നും ചില യുഡിഎഫ് നേതാക്കളും അയാൾക്കു പിന്നിലുണ്ടെന്നും അൻവർ ആരോപിച്ചു.