വിശുദ്ധിയുടെ വിഭവങ്ങളുമായി ആറൻമുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ. 52 കരകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ചവിഭവങ്ങളിൽ നിന്നാണ് സദ്യയൊരുക്കിയത്. പള്ളിയോടങ്ങളിലെത്തിയ തുഴച്ചിൽക്കാരും ഭക്തരും പാർഥസാരഥിക്ക് മുൻപിൽ നിലത്തിരുന്ന് സദ്യയുണ്ടു.
രാവിലെ കൊടിമരച്ചുവട്ടിൽ നിറപറയും നിലവിളക്കും ഒരുക്കി. ഉച്ചപൂജയ്ക്കുശേഷം അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തുടക്കമായി.
52 പള്ളിയോടക്കരകളിൽ നിന്നെത്തിയവരും, ഭക്തരും വഴിപാട് വള്ളസദ്യയിൽ പങ്കെടുത്തു. 350പറ അരിയുടെ സദ്യയാണ് തയാറാക്കിയത്. അമ്പലപ്പുഴ പാൽപ്പായസവും, ആറൻമുള വറുത്ത എരിശേരിയും ഉൾപ്പെടെ നാടൻവിഭവങ്ങൾ. ആറൻമുള ജൻമാഷ്ടമിയുടെ പുണ്യവുമായിസദ്യയുണ്ട് ഭക്തർ മടങ്ങി.