കോഴിക്കോട്ടെ മൽസ്യബന്ധന തുറമുഖങ്ങളിലെ അസൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. വെള്ളയിൽ മൽസ്യബന്ധന തുറമുഖത്തിന്റെ നിർമാണം ഉടന്‍ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ തുറമുഖങ്ങളിലെ അസൗകര്യങ്ങളെകുറിച്ചുള്ള നാട്ടുവാര്‍ത്താ പരമ്പരയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
മൽസ്യബന്ധനതുറമുഖങ്ങളിലെത്തിയ മന്ത്രിക്കു മുന്നിൽ മൽസ്യത്തൊഴിലാളികളുടെ പരാതി പ്രളയമായിരുന്നു.വെള്ളയിലെ പുലിമുട്ട് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ എം.എൽ.എ എ.പ്രദീപ് കുമാറിനോട് ആവശ്യപ്പെട്ടു.
പുതിയാപ്പ തുറമുഖത്തിന്റെ രണ്ടാം ഘട്ട നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും. കൊയിലാണ്ടി.,ബേപ്പൂർ മൽസ്യബന്ധന തുറമുഖങ്ങളും മന്ത്രിസന്ദർശിച്ചു.