കേട്ടത് സത്യം കണ്ടെത്തുമെന്ന പ്രഖ്യാപനമാണ്. എ.കെ.ശശീന്ദ്രന്റ രാജിയിലെത്തിച്ച വിവാദഫോണ്‍സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണകമ്മിഷന്‍ പ്രവര‍്ത്തനം തുടങ്ങുന്നു. ഗൂഢാലോചനയോ നിയമവിരുദ്ധ പ്രവര്‍ത്തനമോ ഉണ്ടായോ എന്നു കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യം.
എന്നാല്‍ ഈ ജുഡീഷ്യല്‍ അന്വേഷണകമ്മിഷന്‍ അല്ല ഉത്തരമാകേണ്ടതെന്ന് സാസ്്കാരികപ്രമുഖരൊന്നാകെ ചൂണ്ടിക്കാട്ടുന്നു. വനിതാമാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നല്‍കുന്നു. അതിനിടെ അഭിമുഖത്തിന് അനുമതി തേടിയ മാധ്യമപ്രവര്‍ത്തകയോട് ശശീന്ദ്രനാക്കാനാണല്ലേയെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് ആക്ഷേപിച്ചു മടക്കുന്നു. മാധ്യമപ്രവര്‍ത്തക ആരോപണമുയര്‍ത്തിയ സ്ഥാപനത്തിന്റെ സമീപനം തുറന്നു കാട്ടി, രാജിവച്ചു പുറത്തിറങ്ങുന്നു. ഇന്ന് കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. സത്യം അടിയന്തരആവശ്യമായിരിക്കേ, ജുഡീഷ്യല്‍ അന്വേഷണമെന്നു തട്ടിക്കൂട്ടുന്നതെന്തിന്?