E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 03 2021 11:47 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഹിലറി ക്ളിന്‍റനിന് മുന്‍തൂക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മൂന്നാം സംവാദത്തിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ളിന്‍റനിന് മുന്‍തൂക്കം. അതേസമയം തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടാല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാഞ്ഞത് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. 

ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞതായിരുന്നു ലാസ് വേഗാസിലെ നെവാഡയില്‍ മൂന്നാമത്തേതും അവസാനത്തേതുമായ സംവാദവേദി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍റെ കളിപ്പാവയാണ് ട്രംപെന്നായിരുന്നു ഹിലറിയുടെ ആരോപണം. എന്നാല്‍ പുടിനുമായി സൗഹൃദമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയെ വീണ്ടും മികച്ചതാക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് പറഞ്ഞ ട്രംപ് ഇസ്ലാമിക തീവ്രവാദം രാജ്യത്ത് അനുവദിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. 

അതിര്‍ത്തിയില്ലാതെ രാജ്യമില്ല, തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കും. എന്നാല്‍ കുടിയേറുന്നവരെ നിയമപരമായി അംഗീകരിക്കുന്നത് സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുമെന്ന് ഹിലറി ക്ലിന്‍റന്‍റെ അഭിപ്രായപ്പെട്ടു. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്ക് യോഗ്യനല്ലെന്ന് ഹിലറി ക്ലിന്‍റന്‍ വാദിച്ചു. അവസരം ലഭിച്ചാല്‍ ജനങ്ങളുടെ പ്രസിഡന്റായി ഭരിക്കുമെന്ന് ഹിലറി ആഹ്വാനം ചെയ്തു. 

കുടിയേറ്റം, സുപ്രീം കോടതി നിയമങ്ങള്‍, വിദേശകാര്യ നയം, പ്രസിഡന്റ് ആകാനുള്ള യോഗ്യത എന്നീ വിഷയങ്ങളാണ് ചര്‍ച്ചയായത്. സംവാദത്തിന് ശേഷം 52 ശതമാനം േപരുടെ പിന്തുണ ഹിലറിക്ക് ലഭിച്ചപ്പോള്‍ റിപ്പബ്ളിക്കന്‍‌ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് 39 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :