**EDS: TWITTER IMAGE VIA @IAF_MCC ON WEDNESDAY, MAY 31, 2023** New Delhi: Rafale jets of the Indian Air Force (IAF) during a long-range mission lasting over six hours delivering pinpoint precision strikes, in the Indian Ocean Region (IOR). (PTI Photo)(PTI05_31_2023_000070B)

**EDS: TWITTER IMAGE VIA @IAF_MCC ON WEDNESDAY, MAY 31, 2023** New Delhi: Rafale jets of the Indian Air Force (IAF) during a long-range mission lasting over six hours delivering pinpoint precision strikes, in the Indian Ocean Region (IOR). (PTI Photo)(PTI05_31_2023_000070B)

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി 26 റഫാല്‍ മറീന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഏറ്റവും വലിയ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങി ഇന്ത്യയും ഫ്രാന്‍സും. ഏപ്രില്‍ 28ന് ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍നുവിന്‍റെ സാന്നിധ്യത്തിലാകും 63,000 കോടിയോളം രൂപയുടെ കരാര്‍ ഒപ്പിടുക.  

rafale-new-batch

യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് ഈ മാസം ആദ്യമാണ് കാബിനറ്റ് സമിതി അംഗീകാരം നല്‍കിയത്. മിഗ് 29 കെ ഫ്ലീറ്റിനൊപ്പം നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലാകും റഫാലും ഉപയോഗിക്കുക. ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന 26 യുദ്ധവിമാനങ്ങളില്‍ 22 എണ്ണം ഒറ്റ സീറ്റുള്ളതും നാലെണ്ണം ഇരട്ട സീറ്റുള്ളതുമാണ്. വിമാനങ്ങള്‍ക്ക് പുറമെ ഇവയുടെ  അറ്റകുറ്റപ്പണികള്‍, പൈലറ്റുമാര്‍ക്കുള്ള പരിശീലനം, വിന്യാസ രീതികള്‍, തദ്ദേശീയമായി നിര്‍മിക്കാനാകുന്ന അനുബന്ധ ഘടകങ്ങളുടെ ഉല്‍പാദനം എന്നിവ സംബന്ധിച്ച വിവരങ്ങളും വിദഗ്ധ നിര്‍ദേശങ്ങളും കമ്പനി ലഭ്യമാക്കും. 

rafale-ambala

കരാര്‍ ഒപ്പിട്ട് ഏകദേശം മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യ വിമാനം ഇന്ത്യയിലെത്തും. 2016 ലെ കരാര്‍ പ്രകാരം വാങ്ങിയ 36 റഫാല്‍ വിമാനങ്ങള്‍  ഇന്ത്യയുടെ കൈവശം ഉണ്ട്. അംബാലയിലെയും ഹഷിനാരയിലെയും വ്യോമസേന കേന്ദ്രങ്ങളിലാണ് ഇവയുള്ളത്. ബോയിങിന്‍റെ എഫ്ഐ 18 സൂപ്പര്‍ ഹോണറ്റായിരുന്നു റഫാലിനൊപ്പം പരിഗണിച്ച വിമാനം. 

ENGLISH SUMMARY:

India and France are set to sign a ₹63,000 crore defense deal for 26 Rafale Marine fighter jets for the Indian Navy. The agreement will be finalized on April 28 in the presence of French Defence Minister Sébastien Lecornu. These jets will strengthen the INS Vikrant aircraft carrier fleet.