ARLINGTON, TEXAS - JUNE 22: Lionel Messi #10 of Argentina celebrates after scoring his team's first goal during the FIFA World Cup 2026 Group J match between Argentina and Austria at Dallas Stadium on June 22, 2026 in Arlington, Texas. Charlotte Wilson/Getty Images/AFP (Photo by Charlotte Wilson / GETTY IMAGES NORTH AMERICA / Getty Images via AFP)
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം കുറിച്ച് അര്‍ജന്റീയുടെ ലയണൽ മെസി. ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോൾ. ബോക്സിന്റെ ഇടതുവിങ്ങിൽനിന്നു ഫക്കുന്തോ മെഡിന ക്രോസ് നൽകിയ പന്ത് സ്വീകരിച്ച മെസി കൃത്യമായി അത് ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) എന്ന റെക്കോർഡ് ആണ് ലോകകപ്പിലെ 17–ാം ഗോളടിച്ച് മെസി മറികടന്നത്.
നേരത്തെ, മല്‍സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ലഭിച്ച നിർണായക പെനല്‍റ്റി മെസി പാഴാക്കിയിരുന്നു. അർജന്റീനിയൻ താരം ലൗറ്റാരോ മാർട്ടിനെസ് പന്തുമായി മുന്നേറുന്നതിനിടെ ബോക്സിനകത്തുവച്ച് ഓസ്ട്രിയൻ ഡിഫൻഡർമാർ ഫൗൾ ചെയ്ത് വീഴ്ത്തുകയായിരുന്നു. ‘വാർ’ പരിശോധനയ്ക്ക് ശേഷം റഫഫി പെനൽറ്റി വിധിച്ചു. പെനൽറ്റി കിക്ക് എടുക്കാനായി മെസ്സിയാണ് എത്തിയത്. മെസി തൊടുത്ത ഷോട്ട് വലിയ വ്യത്യാസത്തിൽ പോസ്റ്റിന്റെ വലതു വശത്തുകൂടെ പുറത്തേക്ക് പോവുകയായിരുന്നു.