പിങ്ക് നിറത്തിലുള്ള ഫുട്ബോൾ ബൂട്ടുകളാണ് ലോകകപ്പ് മൈതാനം നിറയെ. വമ്പന്‍ ബ്രാന്‍ഡുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ യാദൃശ്ചികമായി സംഭവിച്ചതാണത്രേ ഈ പിങ്ക് തരംഗം. കിക്കോഫിന് മുമ്പ് മൈതാന മധ്യത്ത് ഇരുന്ന് കറുത്ത ബൂട്ടിന്റെ ലെയ്സ് കെട്ടിയിരുന്ന പെലെയുടെ ചിത്രം കണ്ടിട്ടില്ലേ. പ്യൂമയുടെ മാര്‍ക്കറ്റിങ്ങ് തന്ത്രമാണ് ഇന്നും ആരാധകരുടെ മനസില്‍ ഈ ചിത്രത്തിന് ഇടംനല്‍കിയത്.
ലോകകപ്പിനോളം വലിയൊരു മാര്‍ക്കറ്റിങ്ങ് വേദിയില്ല സ്പോര്‍ട്സ് ബ്രാന്‍ഡുകള്‍ക്ക്. ഇക്കുറിയും ലോകകപ്പിനായി നൈക്കി, അഡിഡാസ്, പ്യൂമ, ന്യൂബാലൻസ്, സ്കെച്ചേഴ്സ് ബ്രാൻഡുകള്‍ പുത്തന്‍ ബൂട്ടുകള്‍ അവതരിപ്പിച്ചു. യാദൃശ്ചികമെന്നോണം എല്ലാ ബ്രാന്‍ഡുകളും കൂട്ടുപിടിച്ചത് പിങ്ക് നിറത്തെ. ധീരവും ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു നിറമായിരുന്നു നൈക്കിക്ക് വേണ്ടിയിരുന്നത്, അതിൽ പിങ്ക് മുൻഗണന നേടി. പച്ച പുൽമൈതാനത്ത് പിങ്ക് നിറം വേറിട്ടുനിൽക്കുമെത്രേ.
സമീപ വർഷങ്ങളിൽ ബ്രാൻഡുകൾ സമാനമായ ബൂട്ടുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, നിറങ്ങളിലെ ഈ സമാനത ഈ ലോകകപ്പിൽ വളരെ പ്രകടമാണ്. ചില സൂപ്പർ താരങ്ങൾക്ക് പ്രത്യേകം രൂപകൽപന ചെയ്ത ബൂട്ടുകളും നൽകിയിട്ടുണ്ട്. മെസ്സി വെള്ളയും ഇളം നീലയും കലർന്ന അഡിഡാസ് ബൂട്ടുകളാണ് ധരിക്കുന്നത്. ക്രിസ്റ്റ്യൻ പുലിസിച്ച് യുഎസ് പതാകയിലെ നീല നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന പ്യൂമ ഡിസൈനാണ് ഉപയോഗിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആറാം ലോകകപ്പ് പ്രവേശനത്തിന്റെ ആഘോഷമായി പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള ഒരു പ്രത്യേക ബൂട്ട് നൈക്കി ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഭൂരിഭാഗം കളിക്കാരും കരാർ പ്രകാരം തങ്ങളുടെ സ്പോൺസർമാർ നൽകുന്ന ബൂട്ടുകൾ ധരിക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെ ലോകകപ്പ് മൈതാനത്ത് പിങ്ക് തരംഗമായി