കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദം മറ്റൊരു തലത്തിലേക്ക്. വ്യാജരേഖകള്‍ ഓരോന്നും തയാറാക്കിയിട്ടുള്ളത് ക്രിമിനല്‍ ആസൂത്രണത്തിലൂടെയാണ്. ഒരു ഘട്ടത്തില്‍ അത് പിടിക്കപ്പെടുമ്പോള്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം. ആഴങ്ങളിലേക്കുള്ള അന്വേഷണം നടക്കുമോ? ദുരൂഹത ചുരുളഴിയുമോ?