ഉത്രയില്‍ തുടങ്ങി, കഠിനംകുളം വരെ; കോവിഡ് കാല ക്രൂരകൃത്യങ്ങള്‍

കോവിഡ് കാലത്തെ അരുംകൊലകളാണ് ഇപ്പോള്‍ ചര്‍ച്ച. മുമ്പ് കൊലപാതകങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതെങ്കില്‍ അതിനെ വെല്ലുന്ന കുറ്റകൃത്യങ്ങളാണ് നമുക്കിടയില്‍ നടക്കുന്നത്. പീഡനങ്ങളും കൊലപാതകങ്ങളും കവര്‍ച്ചകളുമൊക്കെ സ്ഥിരംവാര്‍ത്തകളായി മാറി. പക്ഷേ തിരുവനന്തപുരം കഠിനംകുളത്തുനിന്നുള്ള കൂട്ടബലാല്‍സംഗം മലയാളിയുടെ കുറ്റവാസനകളില്‍ ഏതു പട്ടികയിലാണ് ഉള്‍പ്പെടുത്തേണ്ടത്. ഭീകരമെന്നല്ല, അതിക്രൂരവും പൈശാചികവുമെന്ന് വിശേഷിപ്പിച്ച് അപലപിക്കാം മലയാളിക്ക് കഠിനംകുളത്തെ കൂട്ടബലാല്‍സംഗത്തെ അതുമാത്രമല്ല മലയാളിയെ നടുക്കുന്ന ഇന്നത്തെ മാത്രം   കുറ്റകൃത്യങ്ങള്‍. 

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലയും പാമ്പിനെ കൊണ്ട് കടുപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജിന്‍റെ വീട്ടുകാരുടെ പങ്കും, ആനയെ പടക്കം നല്‍കി കൊലപ്പെടുത്തിയ  പ്രതിയുമൊക്കെ നാണിപ്പിപ്പിക്കണം മലയാളിയെ ചിന്തിപ്പിക്കണം നമ്മളെ.