കഴുത്തറുത്തു, കൈകൾ വെട്ടിമുറിച്ചു; ‘തൊപ്പിയും മാസ്ക്കും ധരിച്ചയാൾ ഓടിപ്പോയി’

കണ്ണൂർ : പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (അമ്മു -23) യെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ദാരുണസംഭവം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. പാനൂരിൽ ഫാർമസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല. തറവാട്ടു വീട്ടിലേക്കു പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. തൊപ്പിയും മാസ്ക്കും ധരിച്ച അപരിചതനായ ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തേരി സ്വദേശി ശ്യാമിനെയാണ് പിടിയിലായത്.  

കൊലപാതകത്തിന് കാരണം പ്രണയപ്പക. ഉച്ചക്ക് 12.30 ഓടെയാണ് കൊല നടന്ന കാര്യം ബന്ധുക്കൾ അറിയുന്നത്. വിഷ്ണു പ്രിയയുടെ അമ്മ സമീപത്തെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം 

വിഷ്ണുപ്രിയ പാനൂരിൽ ഫാർമസി ജീവനക്കാരിയാണ്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോൾ വീട്ടിൽ മാറ്റാരുമില്ലായിരുന്നു. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടതിനാൽ എല്ലാവരും അവിടെയായിരുന്നു. 

ഖത്തറിൽ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്. സഹോദരങ്ങൾ: വിസ്മയ, വിപിന, അരുൺ. പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, വി.വി.ലതീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

English Summary: Lady found dead at Home in Kannur