മാനം തെളിയുമ്പോൾ; മണ്ണൊഴുക്കിന്റെ ഭീകരതയുടെ നേർച്ചിത്രം

മഴമാറി മാനം തെളിഞ്ഞ ദിനം. റെഡ് അലേർട്ടും യെല്ലോ അലേർട്ടുമില്ലാതെ ഒരു ദിവസം. ഒരാഴ്ച നീണ്ടു നിന്ന പ്രളയക്കെടുതിയിൽ നിന്ന് സാധാരണ ദിവസത്തിലേക്ക് തിരികെപ്പോകാൻ ജനങ്ങൾ കാത്തിരുന്ന ദിവസം. കടലും ശാന്തം, പടിഞ്ഞാറൻകാറ്റിന്റെ ശക്തിയും കുറഞ്ഞു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. മണ്ണൊഴുക്കിന്റെ ഭീകരതയുടെ നേർച്ചിത്രം കാണാം.

താഴെനിരപ്പില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ ഉയരെയുള്ള മുത്തപ്പന്‍കുന്നില്‍ നിന്നുള്ള കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്. പശ്ചിമഘട്ട മലനിരകളുടെ ഉയരമേറിയ ഭാഗത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് മനുഷ്യൻ നടത്തിയ അനാവശ്യ ഇടപെടലാണ് കവളപ്പാറ അപകടത്തിന് കാരണമായതെന്നാണ് വ്യക്തമാകുന്നത്. ഡ്രോണിന്റെ കൂടി സഹായത്തോടെ പകർത്തിയ ദൃശ്യങ്ങളിലേക്ക്.