അതിജീവനത്തിനായി ഒരുമയോടെ; കേരളം നാളെ

മലയാള മനോരമയും മനോരമ ന്യൂസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരളം നാളെ വികസന ഉച്ചകോടി തിരുവനന്തപുരത്ത് നടന്നു. പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന  കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടാനുതകുന്ന ചര്‍ച്ചകള്‍ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ തുടർന്നു. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ആശയക്കൂട്ടങ്ങളും രാഷ്ട്രീയനേതാക്കളുടെ സംവാദവുമായിരുന്നു ഉച്ചകോടിയുടെ കാതല്‍. രാവിലെ പത്തരയ്ക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്ത സമ്മേളത്തില്‍ ശശിതരൂര്‍ എം.പി അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നീതിആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് പുനര്‍നിര്‍മാണത്തിനുള്ള ദര്‍ശന രേഖ അവതരിപ്പിച്ചു. 

കേരള വികസനം–ഒത്തൊരുമയുടെ രാഷ്ട്രീയ വിഷയത്തിലുള്ള സംവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള , ഐ.ബി.എസ്. എക്സിക്യുട്ടിവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യന്ന സമ്മേളത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. .ഉച്ചകോടി ശുപാര്‍ശകള്‍ ജോസ് സിറിയക്, ടി. ബാലകൃഷ്ണന്‍, ജി. വിജയരാഘവന്‍ എന്നിവര്‍ അവതരിപ്പിച്ചു.