ഉയിർ തമിഴ്ക്ക്, ഉദയസൂര്യന് വിട

ഉയിര്‍ തമിഴ് മക്കള്‍ക്ക് നല്‍കി കരുണാനിധിയുടെ ഉടല്‍ മണ്ണോടുചേര്‍ന്നു. പതിനായിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ അദ്ദേഹത്തിന്‍റെ സംസ്കാരം മറീന കടല്‍ക്കരയില്‍ നടന്നു.  പൂര്‍ണ സൈനിക ബഹുമതിയോടെയായിരുന്നു കരുണാനിധിയുടെ സംസ്കാര ചടങ്ങുകള്‍.

ഉദയസൂര്യനെ മറീനയിലെ അസ്തമയസൂര്യന്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഏറ്റുവാങ്ങി. ആഗ്രഹിച്ചതുപോരെ അണ്ണാദുരൈയ്ക്കു സമീപം അന്ത്യവിശ്രമം. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചിടത്തുനിന്ന് വിലാപയാത്രയായാണ് മൃതദേഹം മറീനയിലെത്തിച്ചത്. വിലാപയാത്ര തുടങ്ങിയപ്പോഴും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ നീണ്ടനിര കിലോമീറ്ററുകള്‍ക്കും അപ്പുറമായിരുന്നു.

രാജാജി ഹാള്‍ മുതല്‍ മറീനബീച്ചുവരെയുള്ള റോഡിന്‍റെ ഇരുവശവും മനുഷ്യക്കടലായി മാറി. ദ്രാവിഡ ജനതയുടെ തലവരമാറ്റിയ ജനയായകനെ ജനം തലയെടുപ്പോടെ യാത്രയാക്കി.