വീട്ടിൽ വളർത്തിയ സിംഹങ്ങൾ യജമാനനെ കടിച്ചുകീറി കൊന്നു; ദാരുണം

വീട്ടിൽ അരുമയായി വളർത്തിയ സിംഹങ്ങൾ യജമാനനെ കടിച്ചുകീറി കൊന്നു. ചെക്ക് റിപ്പബ്ളിക്ക് സ്വദേശിയായ മൈക്കിൾ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരനാണ് ദാരുണാന്ത്യം. വീട്ടിൽ രണ്ട് സിംഹങ്ങളെയാണ് ഇയാൾ വളർത്തിയത്. ഒമ്പത് വയസുള്ള ആൺസിംഹവും അതിന്റെ ഇണയും. രണ്ടും ചേർന്നാണ് മൈക്കിളിനെ കടിച്ചുകീറിയത്. 

ഇയാളുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് പൊലീസിനെ അറിയിച്ചത്. സിംഹത്തിന്റെ കൂടിനുള്ളിലാണ് മൈക്കിളിന്റെ മൃതദേഹം കണ്ടിത്തിയത്. രണ്ടുസിംഹങ്ങളെയും വെടിവെച്ചുകൊന്നശേഷമാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. അയൽവാസികളുമായി അത്ര അടുപ്പത്തിലായിരുന്നില്ല മൈക്കിൾ. വീട്ടിലേയ്ക്ക് ആരും വരുന്നത് മൈക്കിളിന് ഇഷ്ടമായിരുന്നില്ല. 2016 മുതലാണ് മൈക്കിൾ ആൺസിംഹത്തെ വീട്ടിൽ വളർത്താൻ ആരംഭിച്ചത്. കഴിഞ്ഞ വർഷം പെൺസിംഹത്തെയും കൊണ്ടുവന്നു. 

സിംഹത്തെ നിയമവിരുദ്ധമായി വളർത്തിയതിന് പിഴയടയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇവയെ ഉപ്രദവിക്കുന്നതിന് തെളിവില്ലാതിരുന്നതിനാൽ അധികൃതർക്ക് വീട്ടിൽ നിന്ന് സിംഹങ്ങളെ മാറ്റാനും സാധിച്ചിരുന്നില്ല.