നടക്കാന്‍ മടി; ആംബുലന്‍സ് വിളിച്ച് വീട്ടിലേക്ക് പോയി; കയ്യോടെ പൊക്കി

തായ‌‌്‌‌വാനിലെ വ്യാജ രോഗി പിടിയില്‍. മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്ക് നടക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് രോഗിയാണെന്ന് പറഞ്ഞ് ആംബുലന്‍സ് സേവനം ഉപയോഗിച്ചതിനാണ് വാങ്ങ് കുടുംബത്തിലെ ഒരാള്‍ പിടിയിലായത്. നടക്കാനും പൈസ കൊടുക്കാതിരിക്കാനുമാണ് ഇയാള്‍ ഇത്തരമൊന്ന് ചെയ്തത്. മാര്‍ക്കറ്റില്‍ നിന്നും വെറും 200 മീറ്ററാണ് ഇയാളുടെ വീട്ടിലേക്കുള്ള ദൂരം. ആശുപത്രിക്ക് അടുത്താണ് ഇയാളുടെ വീട്. അവിടേക്ക് നടക്കാനുള്ള മടി മാത്രമാണ് ഇയാളെ ഇങ്ങനെ ആവശ്യമില്ലാതെ ആശുപത്രി സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതേ സേവനം ഇയാള്‍ പലതവണ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു‍. ഏതാണ്ട്, 39 തവണ എങ്കിലും വ്യാജ അസുഖവും പറഞ്ഞ് ഇയാള്‍ അംബുലന്‍സ് ഉപയോഗിച്ചിട്ടുണ്ട്. ഒരോ തവണയും ഇയാള്‍ പല ബുദ്ധിമുട്ടുകള്‍ പറഞ്ഞായിരുന്നു ആംബുലന്‍സ് കണ്ട ജീവനക്കാരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി സേവനങ്ങള്‍ ആവശ്യമില്ലാതെ ഇനിയും ഉപയോഗിച്ചാല്‍ ഫൈന്‍ അടയ്ക്കേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.