'നിങ്ങൾ മാധ്യമപ്രവർത്തകർക്ക് അത് മനസിലാകും'; പഴയ കാലം ഓർത്ത് സുപ്രിയ

ജേണലിസ്റ്റായി നടന്ന കാലം ചിലപ്പോഴൊക്കെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് സുപ്രിയ മേനോൻ. ദീപാവലി പ്രമാണിച്ചുള്ള വൃത്തിയാക്കലിനിടെ കൈയ്യിലെത്തിയ കുഞ്ഞൻ റൈറ്റിങ്പാഡാണ് പഴയ തിരക്കേറിയ മാധ്യമപ്രവർത്തകയെ  സുപ്രിയ ഓർക്കാൻ കാരണമായത്. ഇപ്പോഴും എവിടെ പോയാലും ഒരു കുഞ്ഞൻ നോട്ട്ബുക്കും പേനയും ബാഗിൽ ഉണ്ടാകുമെന്നും ആ ശീലം അത്ര വേഗം മാറില്ലെന്നും അവർ സമൂഹമാധ്യമത്തിൽ  പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. 

സുപ്രിയയുടെ കുറിപ്പിങ്ങനെ: ദീപാവലി പ്രമാണിച്ചുള്ള വൃത്തിയാക്കലിനിടയിലാണ് 2011 ലെ നോട്ട്പാഡ് കയ്യിൽ കുട്ടിയത്. അതില്ലാതെ എങ്ങും പോയിട്ടില്ല. ഇപ്പോഴും ഒരു കുഞ്ഞൻ നോട്ട്ബുക്കും പേനയും എവിടെ പോയാലും കൂടെയുണ്ടാവും. പഴയ ശീലങ്ങൾ അത്ര വേഗത്തിൽ മാറില്ലെന്നാണ് തോന്നുന്നത്. മാധ്യമപ്രവർത്തകർക്ക് ഇത് കുറേക്കൂടി മനസിലാക്കാൻ സാധിക്കുമെന്നും സുപ്രിയ കുറിച്ചു. 

ബിബിസിയുടെ കുഞ്ഞൻ നോട്ട്ബുക്കിന്റെ ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിന്റെ തിരക്കുകളേറിയതോടെയാണ് സുപ്രിയ മാധ്യമപ്രവർത്തനത്തിന് അവധി നൽകിയത്. ബിബിസിക്ക് വേണ്ടിയും എൻഡിടിവിക്ക് വേണ്ടിയും സുപ്രിയ പ്രവർത്തിച്ചിട്ടുണ്ട്.