ഏഴാം വയസിൽ എഴുത്തുകാരി! കവിതയിൽ വിസ്മയം തീർത്ത് തമാര

കവിതകള്‍ ചൊല്ലിപഠിക്കേണ്ട പ്രായത്തില്‍ സ്വന്തമായി കവിതകളെഴുതി വിസ്മയം തീര്‍ക്കുകയാണ് ഏഴുവയസുകാരിയായ ഒരു പെണ്‍കുട്ടി. എഴുത്തിനൊപ്പം പാട്ടിലും നൃത്തത്തിലും  ചിത്രം വരയിലുമെല്ലാം കഴിവ് തെളിയിച്ചു കഴിഞ്ഞു തമാര നമ്പ്യാര്‍ എന്ന കൊച്ചുമിടുക്കി.

ട്വിങ്കിള്‍ ട്വങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന് പാടി പഠിക്കേണ്ട പ്രായമാണ് തമാരയ്ക്ക്, പക്ഷെ പാടുന്നത് തടാകത്തെ കുറിച്ചാണ്. അതും സ്വന്തമായി എഴുതിയ ഇംഗ്ലീഷ് കവിത. ഹൈദരാബാദിലെ ന്യൂയോര്‍ക്ക് അക്കാദമിയില്‍ പഠിക്കുന്ന തമാര അച്ഛന്‍ ജയദീപ് കൃഷ്ണന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അവധി ആഘോഷിക്കാനാണെത്തിയത്. കവിതകള്‍ക്ക് പുറമേ ചിത്രം വരയും പാട്ടും നൃത്തവുമെല്ലാം ഈ കൊച്ചുമിടുക്കിക്ക്  വഴങ്ങും.

നിരവധി കവിത രചന മല്‍സരങ്ങളില്‍ പങ്കെടുത്ത് ഇതിനോടകം മികച്ച നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. വളര്‍ന്നു വലുതാകുമ്പോള്‍ കലാകാരിയാകാനാണ് ഇഷ്ടം. എല്ലാ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.