പെൺകുട്ടിയെ ഫെയ്സ്ബുക്കിൽ ലേലത്തിന് വച്ച് കുടുംബം: അമ്പരപ്പ്

വിവാഹത്തലേന്ന് പെൺകുട്ടിയെ ഫെയ്സ്ബുക്കിൽ ലേലത്തിന് വച്ച് കുടുംബം. കന്യകയായ പെൺകുട്ടിയെ വേണോ എന്ന് ചോദിച്ചുകൊണ്ടാണ് ലേലത്തിന്റെ അറിയിപ്പ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ദക്ഷിണ സുഡാനിലാണ് സംഭവം. അഞ്ച് വ്യാപാരികൾ തമ്മിൽ മത്സരിച്ചാണ് ലേലം വിളിച്ചത്. പെൺകുട്ടിയെ നേടാൻ 500 പശു, മൂന്ന് കാറ്, ഏഴ് ലക്ഷം രൂപ എന്നിവ നൽകാമെന്നേറ്റ സുഡാൻ വ്യാപാരിയാണ് പെൺകുട്ടിയെ സ്വന്തമാക്കിയത്. സുഡാനിലെ ജൂബയിൽവച്ച് വിവാഹിതരുമായി. 

ഇത് ആദ്യമായല്ല പെണ്‍കുട്ടികളെ പശുക്കള്‍ക്കും കാറിനും പണത്തിനും വേണ്ടി ലേലത്തില്‍ വില്‍ക്കുന്നത്. തങ്ങളുടെ മകളെ ഏറ്റവും യോഗ്യനായ വരന് കൊടുക്കാന്‍ സാധിച്ചെന്ന സന്തോഷത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബമുള്ളത്. 

രണ്ടാമത്തെ തവണയാണ് ഈ പെണ്‍കുട്ടിയെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ലേലത്തിന് വക്കുന്നത്. ഒക്ടോബര്‍ 25 ന് നടത്തിയ ലേലത്തില്‍ മകള്‍ക്ക് ലഭിച്ച പാരിതോഷികത്തില്‍ തൃപ്തിയാവാത്ത കുടുംബം ലേലം റദ്ദ് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.