മാഗി അനാഥയല്ല, ഭാര്യയെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ശശിധരൻ

പത്തു മാസമായി കാണാതായ ഭാര്യ മാഗിയെ തിരിച്ചുകിട്ടിയതിന്റെ നിറചിരിയായിരുന്നു ശശിധരന്റെ മുഖത്ത്. ചെന്നൈയിൽ ദമ്പതികൾ താമസിച്ചിരുന്ന ആദമ്പാക്കത്തുനിന്നു കഴിഞ്ഞ ഓഗസ്റ്റ് 26നാണ് കോട്ടയം സ്വദേശി മാഗിയെ കാണാതായത്. ഭാര്യ സുരക്ഷിതയായി അയനാവരം അൻപകം അഗതിമന്ദിരത്തിലുണ്ടെന്നു ശശിധരൻ അറിഞ്ഞതു കഴിഞ്ഞ ദിവസം. 

സുവിശേഷ പ്രവർത്തനത്തിന്റെ ഭാഗമായി കോയമ്പത്തൂരിലായിരുന്ന അദ്ദേഹം ഭാര്യയെ കാണാനെത്തിയത് ഇന്നലെ. പലയിടത്തും അന്വേഷിച്ചിട്ടും ആദമ്പാക്കം പൊലീസിൽ അറിയിച്ചിട്ടും മാഗിയെ കണ്ടെത്താനായില്ലെന്നും അവരെ ഉടൻ തനിക്കൊപ്പം കൊണ്ടുപോകുമെന്നും ശശിധരൻ അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയശേഷം മാഗിയെ ശശിധരന്റെ കൂടെ വിടുമെന്ന് അൻപകം അധികൃതർ വ്യക്തമാക്കി.

അലഞ്ഞുതിരിയുന്നതിനിടെ പൊലീസാണു കഴിഞ്ഞ സെപ്റ്റംബർ ഏഴിനു മാഗിയെ അൻപകം അഗതിമന്ദിരത്തിൽ എത്തിച്ചത്. പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്ന അവർ ആദ്യം ഭർത്താവ് മരിച്ചുപോയെന്നാണു പറഞ്ഞത്. പിന്നീട്, കൗൺസലിങ്ങിനിടെ ഭർത്താവിന്റെ വിവരങ്ങളും ഫോൺ നമ്പരും ഓർത്തെടുക്കുകയായിരുന്നു.

അന്ന് കോടീശ്വരി, ഇന്ന് അഗതി മന്ദിരത്തിൽ!!