സാറയെ പ്രണയിച്ചത് ഇടിമിന്നൽ പറഞ്ഞിട്ട്, വെളിപ്പെടുത്തലുമായി ദേവ്കുമാർ

സച്ചിൻ ടെൻഡുക്കറുടെ മകളെ ശല്യം ചെയ്തതിന് പിടിയിലായ ദേവ്കുമാറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും തമാശമായിരിക്കുന്നത്. കേൾക്കുമ്പോൾ വിശ്വസനീയമെന്നു തോന്നാത്ത ഈ പ്രണയമാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഇടിമിന്നൽ പറഞ്ഞതു പ്രകാരമാണ് സാറയെ പ്രണയിച്ചതെന്നാണ് ദേവ്കുമാറിന്റെ വെളിപ്പെടുത്തൽ.

സാറയെ ശല്യം ചെയ്തതിന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് ദേവ് കുമാർ മെയ്തിയാണ് പ്രണയിച്ചതിനു പുതിയ കാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ ആകാശത്തിലേക്കു നോക്കി 'സാറാ തെൻഡുൽക്കർ എന്റെ ഭാര്യയാണോ' എന്ന ചോദിച്ചപ്പോൾ ഇടിമിന്നൽ അനുകൂല മറുപടിയാണ് തന്നത്. ഇടിമിന്നൽ നൽകിയ നിർദ്ദേശ പ്രകാരമാണ് താൻ തെന്‍ഡുൽക്കറുടെ ഓഫീസിലേക്കു വിളിച്ച് മകളോടു പ്രണയാഭ്യർഥന ന‌ടത്തിയതെന്നും യുവാവു പറയുന്നു. 

ദേവ്കുമാർ

സാറ തന്റെ ഭാര്യയാണെന്നും കൈത്തണ്ടയിൽ ദേബ് ആൻഡ് സാറ എന്നു പച്ചകുത്തിയിട്ടുണ്ടെന്നും യുവാവ് പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞു. 2011ൽ സാറയ്ക്കു പതിമൂന്നു വയസ്സുള്ളപ്പോഴാണ് താൻ ടാറ്റു ചെയ്തത്. കപ്പലുകളും തീവണ്ടികളും തന്റെ നോട്ടത്തിൽ നിൽക്കും, ലോകത്തിൽ വച്ചു മികച്ചവനാണ് താൻ. തീരുമാനങ്ങളിൽ ഒരിക്കലും ഖേദിക്കില്ലെന്നും യുവാവ് വ്യക്തമാക്കി. സച്ചിന്റെ വീട്ടിലേക്ക് തുരുതുരെ വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെ‌ടുത്താണ് ദേവ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.