മുന്‍ ഫുട്ബോള്‍ താരങ്ങളെ സര്‍ക്കാര്‍ ജോലിക്ക് ബോധപൂര്‍വ പരിഗണിക്കാത്തതാണെന്ന ആരോപണം തള്ളി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് യു ഷറഫലി. ആര്‍ക്കും ആരുടെയും അവസരങ്ങള്‍ നിഷേധിക്കാനാകില്ല. മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യത ഇല്ലാത്തതിനാലാണ് മുന്‍താരങ്ങള്‍ക്ക് ജോലി ലഭിക്കാത്തത്. ഈ മാനദണ്ഡങ്ങള്‍ മാറ്റാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും യു.ഷറഫലി മനോരമന്യൂസിനോട് പറഞ്ഞു.
അതേസമയം യു. ഷറഫലിയ്ക്കെതിരെ വീണ്ടും രാജ്യാന്തര ഫുട്ബോൾ താരം റിനോ ആന്റോ. റിട്ടയർ ചെയ്ത അധികാര സ്ഥാനത്തെത്തിയ ശേഷം മുരട്ട് ന്യായം പറയരുത്. സർവീസിലിരിക്കെ ലീവെടുത്ത് കളിച്ച് പൈസയുണ്ടാക്കിയ ആളാണ് ഷറഫലി .പുതിയ കളിക്കാരോട് സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്റിന് ഈഗോയാണ്.അധികാര സ്ഥാനത്തിരുന്ന്പുതിയവരെ സഹായിക്കുകയാണ് യു. ഷറഫലി ചെയ്യേണ്ടതെന്നും റിനോ ഫേസ് ബുക്കിൽ കുറിച്ചു.