ആവേശവും നിരാശയും നിറയുന്ന ശബ്ദങ്ങൾ; ചരിത്രമായ കമന്ററിയോർമകൾ

കിരീടനേട്ടത്തിന്റെ ആവേശനിമിഷങ്ങള്‍ കമന്റേറ്റര്‍മാരുടെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ പതിയുന്നത്.  ക്രിക്കറ്റ് ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചില നിമിഷങ്ങളുണ്ട്. 

മലയാളി കൈപ്പിടിയിലൊതുക്കിയ ലോകകിരീടം....... മിസ്ബയുടെ ഷോട്ട് ശ്രീശാന്തിന്റെ കൈകളിലേയ്ക്കെത്തിയ നിമിഷം ഓര്‍ക്കുമ്പോഴെല്ലാം രവി ശാസ്ത്രിയുടെ വാക്കുകളും ബാക്ഗ്രൗണ്ടില്‍ മുഴങ്ങിക്കേള്‍ക്കും. രവിശാസ്ത്രിയോളം ആവേശം നല്‍കാന്‍ പിന്നെക്കഴിഞ്ഞത് വിന്‍ഡീസ് മുന്‍ താരം ഇയാന്‍ ബിഷപ്പിന്.

ആവേശംമാത്രമല്ല നിരാശയും ചിലപ്പോള്‍ കേള്‍ക്കാം. 2014ല്‍ ഇന്ത്യയെ തോല്‍പിച്ച് ലങ്ക കിരീടം നേടിയതുപോലുള്ള ചില നിമിഷങ്ങളില്‍.വിഡിയോ സ്റ്റോറി കാണാം.