യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിന് തകർപ്പൻ ജയം

യുവേഫ ചാംപ്യന്‍സ് ലീഗില്‍ അപോളിനെ ഗോള്‍മഴയില്‍ മുക്കി റയല്‍ മാഡ്രിഡ്. എതിരില്ലാത്ത ആറു ഗോളിനായിരുന്നു റയലിന്‍റെ ജയം. പ്രീക്വാട്ടര്‍ യോഗത്യ നേടാനുള്ള അവസരം ലിവര്‍ പൂള്‍ കളഞ്ഞ്കുളിച്ചു. വിജയകുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും തിളങ്ങി 

യുവേഫ ചാംപ്യന്‍സ് ലീഗില്‍ സൂപ്പര്‍ ടീമുകളുടെ പോരാട്ട ദിനമായിരുന്നു. ആ ദിവസം സ്വന്തമാക്കിയതാകട്ടെ റയല്‍ മാഡ്രിഡും. എതിരില്ലാത്ത ആറു ഗോള്‍ ജയം റയിലിനെ തേടിയെത്തിയപ്പോള്‍ അതില്‍ രണ്ട് ഗോളുകള്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ വക. 

യുവേഫ കലണ്ടര്‍ വര്‍ഷത്തില്‍ 18 ഗോളുകള്‍ എന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകളുമായി ആദ്യ പകുതി പൂര്‍ത്തിയാക്കിയ ലിവര്‍ പൂള്‍ പ്രീക്വാട്ടര്‍ യോഗ്യത നേടാനുള്ള സുവര്‍ണ്ണ അവസരം നഷ്ടമാക്കി. രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചടിച്ച സെവിയ്യ കളിയുടെ അധിക സമയത്തിലാണ് സമനില ഗോള്‍ നേടിയത്. 

ഫെയനൂര്‍ദിനെ ഏകപക്ഷിയമായ ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുകയാണ്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം പാരാജയപ്പെടുത്തിയത്.