കൊരട്ടി ദേശീയപാതയില്‍ 211 കിലോ കഞ്ചാവുമായി അഞ്ചു പേരെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികള്‍ മൊഴിനല്‍കി. കൊരട്ടി ദേശീയപാതയില്‍ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് വേട്ട പിടികൂടിയത്. ലോറിയുടെ പുറകില്‍ ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു കഞ്ചാവ്. ലോറിയ്ക്കു മുമ്പില്‍ പൈലറ്റ് വാഹനമായി കാറും പോയിരുന്നു.
ലോറിയും കാറും പിടികൂടി. ലാലൂര്‍ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, താണിക്കുടം സ്വദേശി രാജീവ്, തമിഴ്നാട്ടുകാരന്‍ സുരേഷ് എന്നിവരാണ് പിടിയിലായത്. സമീപകാലത്തെ കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. ചില്ലറ വിപണിയിൽ 4 കോടിയോളം വിലവരുന്ന കഞ്ചാവാണിത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.