സുഹ്യത്തുക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; നടുറോഡിൽ മാരകായുധവുമായി ആക്രമണം

കൊല്ലം കരുനാഗള്ളിയിൽ പട്ടാപ്പകൽ നടുറോഡിൽ സുഹ്യത്തുക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. മാരകായുധം കൊണ്ടുള്ള ആക്രമണം സമൂഹമാധ്യമത്തിലൂടെ കണ്ടറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

കൊല്ലം കിളികൊല്ലൂർ സ്വദേശിയും കൂരി എന്ന് വിളിപ്പേരുമുള്ള കൃഷ്ണനും കരുനാഗപ്പള്ളി വെളുത്ത മണൽ സ്വദേശി ഷിബുവും തമ്മിലാണ്  സംഘർഷമുണ്ടായത്. ഇരുവരും സുഹ്യത്തുക്കളാണ്. ഷിബുവിനോടുള്ള സൗഹ്യദത്തിന്റെ പുറത്താണ് ക്യഷ്ണൻ കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് താമസം മാറ്റിയതും. ഒന്നിച്ചിരുന്ന് മദ്യപിച്ചതിനിടെ ഉണ്ടായ തർക്കമാണ് ഈ പരാക്രമത്തിന് കാരണം.

വെട്ടുകത്തിയുടെ മൂർച്ഛയില്ലാത്ത ഭാഗം കൊണ്ടായിരുന്നു ആക്രമണം എന്നതിനാൽ ജീവഹാനി ഉണ്ടായില്ല. പൊലീസെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. കൃഷ്ണനും ഷിബുവും ഒട്ടേറെ കേസിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.