ക്ഷേത്ര ജീവനക്കാരിയുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം കിളിമാനൂർ പുല്ലയിൽ പറക്കോട് ദേവീക്ഷേത്ര ജീവനക്കാരി കമലാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും. കിളിമാനൂർ സ്വദേശി മോഹൻകുമാറിനാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. ക്ഷേത്രത്തിൽ നേരത്തെ നടന്ന മോഹൻ കുമാർ ഉൾപ്പെട്ട വിഗ്രഹ മോഷണ കേസിലെ സാക്ഷിയായിരുന്നു 70 കാരിയായ കമലാക്ഷിയമ്മ. സംഭവം പുറത്തു പറയുമെന്ന ഭയം കാരണമായിരുന്നു 2006 ജൂൺ 24 നു നടന്ന കൊലപാതകം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.ഇ.സലാഹുദ്ധീനായിരുന്നു പ്രോസിക്യൂട്ടർ.