ചെങ്ങന്നൂർ പുന്തലയിൽ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയത് മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം. ഭര്‍ത്താവ് ഷാജി നാട്ടിലെത്തിയത് ഒന്നര മാസം മുമ്പാണ്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കുവൈത്തിലായിരുന്ന വെണ്‍മണി സ്വദേശി ഷാജി ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്. കൊലപാതകസമയത്ത് മക്കളായ ശ്രുതിയും ശ്രാവണും വീട്ടിലുണ്ടായിരുന്നു. ഇരുവരെയും മുറിക്കുള്ളില്‍ പൂട്ടിയിട്ടശേഷമായിരുന്നു കൊലപാതകം. ദീപ്തിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ഷാജി കൊലപ്പെടുത്തിയത്. പിന്നീട് ഷാജിയും തൂങ്ങിമരിച്ചു. ദീപ്തിയുടെ നിലവിളി കേട്ട മക്കള്‍ സുഹൃത്തിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചെങ്കിലും ഗേറ്റ് ഉള്ളില്‍നിന്ന് പൂട്ടിയതിനാല്‍ അകത്ത് കടക്കാന്‍ കഴിഞ്ഞില്ല. അയല്‍ക്കാരുടെ സഹായത്തോടെ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കടന്നെങ്കിലും അപ്പോഴേക്ക് ഇരുവരും മരിച്ചിരുന്നു. ചുറ്റികകൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്നും കുടുംബവഴക്കാകാം കൊലപാതകത്തിനു കാരണമെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.
After locking up the children, Shaji killed Deepti