ട്രെയിനിനുള്ളിൽ കൂട്ടമാനഭംഗം; ഇരയായത് എച്ച്ഐവി ബാധിതയായ യുവതി; അറസ്റ്റ്

എച്ച്ഐവി ബാധിതയായ വിധവയായ  ഇരുപത്തരണ്ടുകാരി ട്രെയിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയാക്കി. പട്ന-ഭാബുവ ഇന്‍റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിലെത്തിയിട്ടും വാതിലും ജനലും അടഞ്ഞ് കിടക്കുന്നത് കണ്ട് സംശയം തോന്നി റെയിൽവെ പൊലീസ് പരിശോധിച്ചപ്പോഴാണ് യുവതിയെ രണ്ടുപേർ ചേർന്ന് മാനഭംഗം ചെയ്യുന്നത് കാണുന്നത്.

ഒരാൾ യുവതിയെ ആക്രമിക്കുമ്പോൾ രണ്ടാമൻ ഇൗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. പൊലീസിനെ കണ്ട് സംഘത്തിലെ ഒരാൾ ട്രെയിനിൽ നിന്നും ഇറങ്ങിയോടി.

പിന്നീട്  ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നി രണ്ടു പ്രതികളെയും പൊലീസ് പിടികൂടി. എച്ച്ഐവി ബാധിതയായ യുവതി ഗയയിലെ റെട്രോവൈറല്‍ തെറപ്പി സെന്‍ററില്‍ നിന്ന് മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിന്‍ കുദ്രയിലെത്തിയപ്പോള്‍ യുവതിയും പ്രതികളും കമ്പാര്‍ട്ട്മെന്‍റില്‍ ഒറ്റയ്ക്കായി ഇൗ അവസരത്തിലാണ് ഇവർ യുവതിയെ മാനഭംഗപ്പെടുത്തിയത്.

പ്രതികള്‍ കുദ്രയില്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ യുവതിയെ ഒറ്റയ്ക്ക് കണ്ടതോടെ ട്രെയിനില്‍ തുടരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.