15–കാരിയായ വിദ്യാർഥിനിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

15 വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. ഒക്ലഹോമയിലെ യുകോൻ‌ ഹൈസ്കൂളിലെ മുൻ ചരിത്ര അധ്യാപികയും പരിശീലകയുമായ എലിസബത്ത് ലെനബർഗിനെയാണ് പൊലീസ് പിടികൂടിയത്. ബാസ്ക്കറ്റ് ബോൾ കളിക്കാരികൂടിയായ വിദ്യാർഥിനിയുമായാണ് അധ്യാപിക ലൈംഗിക ബന്ധം സ്ഥാപിച്ചത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ക്കാണ് ആദ്യം സംശയം തോന്നിയത്.

സംശയം തോന്നിയ മാതാപിതാക്കൾ കുട്ടിയുടെ ഫോൺ പരിശോധിച്ചു. മെസേജുകൾ കണ്ടതോടെയാണ് വിവരം പുറത്തായത്. മാസങ്ങളായി ഇരുവരും അടുപ്പത്തിലാണെന്നാണ് മനസ്സിലാക്കിയത്.

എക്സ്പ്രസ് വേയിലുള്ള ഹോട്ടലിൽ വച്ചാണ് വാഴ്സിറ്റി പ്ലെയർ കൂടിയായ വിദ്യാർത്ഥിനിയെ അധ്യാപക ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്തായതിനെ തുടർന്ന് യുക്കോൺ പബ്ലിക് സ്കൂൾ അന്വേഷണം നടത്തുകയും അധ്യാപിക സ്വയം രാജിവച്ച് പോകുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ  അധ്യാപിക കുറ്റ സമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെട്ട ഗുരുതരമായ ആരോപണമാണ് അധ്യാപികക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. 2018 ലാണ് എലിസബത്ത് യുക്കോൺ സ്കൂൾ ഡിസ്ട്രിക്റ്റിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.

ഒക്ടോബർ 15ന് അറസ്റ്റ് ചെയ്ത അധ്യാപികയ്ക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജൂൺ 30 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നു കോടതി രേഖകളിൽ ചൂണ്ടിക്കാണിക്കുന്നു. ഒക്ലഹോമ കൗണ്ടി ജയിലിലാണ് ഇപ്പോൾ ഇവർ.