സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ; മൂന്ന് പേര്‍ പിടിയിൽ; ദുരൂഹം

നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവിനെ മർദിച്ചു കൊന്ന് കെട്ടിത്തൂക്കിയെന്ന മാതാവിന്റെ പരാതിയിൽ മൂന്ന് പേര്‍ അറസ്റ്റില്‍. യുവാവിന്റെ സുഹൃത്തക്കളാണ് അറസ്റ്റിലായത്. സി.പി.എം രാഷ്ട്രീയ ഇടപെടല്‍ മൂലം അന്വേഷണം അട്ടിമറിയ്ക്കപെടുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

കാരിത്തോട് അശോകവനം സ്വദേശിയായ വിഷ്ണുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഇയാളുടെ സുഹൃത്തക്കളായ ജോബിന്‍, അനന്തു, ജസ്റ്റിന്‍ എന്നിവര്‍ അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് വിഷ്ണു വീടിന് സമീപത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളായ ചിലര്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചു കൊന്ന ശേഷം മരത്തിൽ കെട്ടിത്തൂക്കിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സി.പി.എം ഇടപെടലുകള്‍ മൂലം കേസ് അട്ടിമറിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

സംഭവ ദിവസം വിഷ്ണുവുമൊത്ത് സുഹൃത്തുക്കളായ ജോബിനും അനന്തുവും ജസ്റ്റിനും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വിഷ്ണുവിനെ മർദിക്കുകയായിരുന്നു. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിനും ആത്മഹത്യാ പ്രേരണ നടത്തിയതിനുമാണ് ഇപ്പോൾ യുവാക്കളെ ശാന്തന്‍പാറ പോലിസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു