വൈദികന്‍ പ്രധാന പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാൻ ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അഭിഭാഷകൻ വിചാരണക്കോടതിയെ സമീപിച്ചു. പീഡനം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തായിരുന്നുവെന്ന നിലപാടിലാണ് കുടുംബം.
ഫാ.റോബിൻ വടക്കുംചേരി ഒന്നാംപ്രതിയായ കേസിന്റെ വിചാരണ തലശേരി കോടതിയില്‍ തുടരുകയാണ്. ഇതിനിടയിലാണ് പ്രായം ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രോസിക്യൂഷന്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ഇത് മറികടക്കാനാണ് ശാസ്ത്രീയപരിശോധനയെന്ന ആവശ്യം പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. ഇതിനോടകം നാല്‍പതുപേരെ കോടതി വിസ്തരിച്ചു. പത്ത് പ്രതികളുണ്ടായിരുന്ന കേസില്‍ വിചാരണ ആരംഭിച്ച ദിനത്തിൽതന്നെ മൂന്നുപേരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നു.