മൂന്നുദിവസമായി ഫോൺ വിളിച്ചിട്ടും കിട്ടിയില്ല, മക്കൾ എത്തിയപ്പോൾ അമ്മ മരിച്ച നിലയിൽ

കൊല്ലം കടയ്ക്കലില്‍ 68 കാരി വീട്ടിനുള്ളില്‍ മരിച്ചുകിടന്നത് കൊലപാതകമെന്ന് സംശയം. കൊലാപാകത്തിനുള്ള സാധ്യതയുണ്ടെന്ന് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത് 

കടയ്ക്കല്‍ പുതുകോണത്ത് സീതാ വിലാസത്തില്‍ സീതാ മണിയേയാണ് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന സീത മണിയേ മൂന്ന് ദിവസമായി മക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടു ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് തിരക്കിയെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. കട്ടലില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മുഖത്ത് തലയിണ അമര്‍ത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിൽ ഡെറ്റോൾ ഒഴിച്ചിട്ടുണ്ട്. മരണത്തിൽ സംശയം ഉണ്ടെന്നു പുനലൂര്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു 

വീട്ടിലേക്ക് മെയിന്‍ സ്വിച്ച് ആരോ ഓഫ് ചെയ്ത നിലയിലാണ്. വീടനുള്ളില്‍ വൈദ്യുതിയില്ലായിരുന്നു. പൊലീസ് നായ വീടിന്റെ പിൻവാതിലിലൂടെ ഏതാണ്ട് ഒരു കിലോമീറ്ററിലധികം ഓടിയതിനുശേഷം തിരിച്ചുവന്നു. മകളുടെ വിവാഹത്തിനു ശേഷം വർഷങ്ങളായി ഇവർ വീട്ടില്‍ ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച സീത സ്ത്രീശക്തിയുടെ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. അതിനു ശേഷം മറ്റാരും ഇവരെ കണ്ടിരുന്നില്ല. മക്കളുടെ വീട്ടിൽ ഇടക്ക് പോകുന്ന ശീലമുള്ളതിനാല്‍ അവിടെ പോയിരിക്കാം എന്നാണ് സമീപവാസികള്‍ കരുതിയത്.കൊല്ലം റൂറൽ എസ്പി സ്ഥലത്തെത്തി ഇൻക്്വസ്റ്റ് തയ്യാറാക്കി മൃദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.