മരിച്ചെന്ന് കരുതി ജനം നോക്കിനിന്നു; കാറിടിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച് അധ്യാപികമാർ: പക്ഷേ..

ആലപ്പുഴ ദേശീയ പാതയിൽ കോടംതുരുത്തിൽ കാറിടിച്ച യുവാവ് മരിച്ചെന്ന് കരുതി ജനം നോക്കി നിന്നപ്പോൾ ഇടപെട്ടവരാണ് തൊട്ടടുത്ത കോടംതുരുത്ത് ഗവ. എൽ.പി സ്കൂളിലെ അധ്യാപികമാരായ ധന്യയും ജെസി തോമസും . റോഡിൽ 20 മിനിറ്റ് കിടന്ന യുവാവിന് ജീവനുണ്ടെന്ന് മനസിലാക്കി ഇവരുടെ ഇടപെടലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല  കോടംതുരുത്ത് മഴത്തുള്ളി വീട്ടിൽ ധനീഷാണ് മരിച്ചത്. കോടംതുരുത്തിലെ അപകട സ്ഥലത്ത് നിന്ന് അധ്യാപരായ ധന്യയും ജെസി തോമസും മനോരമ ന്യൂസിനൊപ്പം ചേരുന്നു.

29  കോടംതുരുത്ത് എൽ.പി സ്കൂളിലെ അധ്യാപികമാരായ എം.ധന്യയും ജെസി തോമസും എത്തിയത്. നാഡിമിടിപ്പ് പരിശോധിച്ചപ്പോൾ ജീവനുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ധനീഷിനെ തുറവൂർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപരുക്കേറ്റ രാഹുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

Enter AMP Embedded Script