സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കുന്നതിൽ കാലതാമസമുണ്ടായില്ലെന്ന് പൊലീസിന്‍റെ വിശദീകരണം. പ്രതിക്കായി തിരച്ചിൽ തുടരുന്നുവെന്നും തൃപ്പൂണിത്തുറ സിഐ കെ.ജെ.അനീഷ് പറഞ്ഞു.
തൃപ്പുണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ ഹെല്‍മെറ്റിന് തല്ലിയ പ്രതി സതീഷ് വീട് പൂട്ടി മുങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തത് പുലര്‍ച്ചെ നാല് മണിക്ക്. തനിക്ക് നേരെയുണ്ടായത് കടുത്ത നീതിനിഷേധമെന്ന് മര്‍ദനത്തിന് ഇരയായ യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് വനിതാകമ്മിഷനും വിഷയത്തില്‍ ഇടപെട്ടു.അക്രമം നടന്ന സൂപ്പർ മാർക്കറ്റിലെത്തി പൊലീസ് തെളിവെടുത്തു.