പട്ടയത്തിനായി വീട്ടമ്മയുടെ കയ്യിൽ നിന്നും കൈക്കൂലി; തഹസിൽദാർക്ക് ജാമ്യമില്ല

ഇടുക്കി പീരുമേട്ടില്‍ പട്ടയം നൽകുന്നതിന് വേണ്ടി വീട്ടമ്മയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ ഭൂപതിവ് തഹസിൽദാരുടെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഭൂപതിവ് തഹസിൽദാരായ ജൂസ് റാവുത്തേറെ വീട്ടമ്മയുടെ പരാതിയിലാണ് ഒരാഴ്ച്ച മുമ്പ് വിജിലൻസ് അറസ്റ്റ് ചെയ്തത്.  

വാഗമൺ ഉപ്പുതറ സ്വദേശി രാധാമണി സോമന്റെ പക്കല്‍ നിന്നും പട്ടയം നല്‍കാന്‍ 20000 കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ഭൂപതിവ് തഹസില്‍ദാറെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. രാധാമണിയുടെ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിന് പട്ടയം നൽകുന്നതിന് അര ലക്ഷം രൂപ വേണമെന്ന് ജൂസ് റാവുത്തർ 

ആവശ്യപ്പെട്ടതോടെ രാധാമണി വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹം നടത്തിയ തിരിമറികള്‍ ബോധ്യപ്പെട്ടു. തുടർന്ന് തെളിവുകളോടെ തഹസില്‍ദാറെ പിടികൂടുന്നതിന് വിജിലൻസ് പൗഡർ പൂശിയ ഇരുപതിനായിരം രൂപയുടെ കെട്ട് രാധാമണിയെ ഏൽപ്പിച്ചു. ഈ തുക കൈമാറുന്നതിനിടെയാണ് വേഷം മാറിയെത്തിയ വിജിലൻസ് സംഘം തഹസില്‍ദാരെ പിടികൂടുകയത്. പരിശോധനയിൽ തുക 

കണ്ടെത്തുകയും ചെയ്തു. രാധാമണിയുടെ അടക്കം പട്ടയ ഫയൽ ഉൾപ്പെടെ സുപ്രധാന രേഖകൾ ഇവർ ഓഫിസിൽ നിന്നും പിടിച്ചെടുത്തിരുന്നു. കൈക്കൂലി 

ആവശ്യപ്പെട്ടത് ഗുരുതര തെറ്റാണെന്ന് വിലയിരുത്തിയ കോടതി അടുത്ത ചൊവ്വാഴ്ച്ച വരെ ജൂസ് റാവുത്തര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവ്.