ഒരു ബുള്ളറ്റിന് രണ്ട് ഉടമകൾ; തർക്കം; നട്ടം തിരിഞ്ഞ് പൊലീസ്

പ്രതീകാത്മക ചിത്രം

ബുള്ളറ്റ് ഓടിക്കാൻ സുഹൃത്തിന് നൽകിയതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തിരൂർ സ്വദേശിനി. ഓടിക്കാനായി ബുള്ളറ്റ് എടുത്തുകൊണ്ട് പോയ സുഹൃത്ത് മറ്റൊരാൾക്ക് വാഹനം പണയപ്പെടുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞതും യുവതി തിരൂർ ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകി. എന്നാൽ ഈ പരാതി നിലനിൽക്കെ തന്നെ വാഹനം പണയമായി സ്വീകരിച്ച മഞ്ചേരി സ്വദേശി മലപ്പുറം ആർടി ഓഫീസിൽ നിന്ന് വാഹനം സ്വന്തംപേരിലാക്കി രജിസ്റ്റർ ചെയ്തു. ഇതോടെ ബുള്ളറ്റും  രണ്ടുടമകളുമായി തർക്കം മൂത്തു. പൊലീസ് അന്വേഷണവും തുടങ്ങി. 

സംഗതി പ്രശ്നമാകുമെന്ന് ഉറപ്പായതോടെ ബുള്ളറ്റ് ചിലർ തിരൂരുകാരിയായ യുവതിയുടെ വീട്ടിൽ കൊണ്ട് നൽകി. പക്ഷേ മഞ്ചേരി സ്വദേശിയുടെ പരാതിയുടെ തുടർന്ന് വാഹനം പൊലീസ് തിരൂർ സ്റ്റേഷനിലേക്ക് മാറ്റി. അന്തിമ തീരുമാനം എടുക്കാൻ ആർടി ഓഫീസിൽ നിന്നുള്ള രേഖയുമായി വരാൻ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.