എൻഐഎ ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തു

വൈക്കം സ്വദേശിനി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴി എൻ.ഐ.എ രേഖപ്പെടുത്തി. വൈക്കത്തെ ഹാദിയയുടെ വീട്ടിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. അതേസമയം ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനെയും കൊച്ചിയിൽ എൻഐഎ മൂന്നുദിവസം മുന്‍പ് ചോദ്യം ചെയ്തു. 

ഈ മാസം 27ന് ഹാദിയയോട് ഹാജരാകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും എൻ.ഐ.എ കോടതിയിൽ സമർപ്പിക്കും. ഇതിന്റെ ഭാഗമായിട്ടായിരുന്നു രണ്ടു ദിവമായുള്ള മൊഴിയെടുപ്പ്. ആരുടെയെങ്കിലും സമ്മർദത്തിന് വഴങ്ങിയാണോ മതംമാറിയതെന്നാണ് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്. ഒപ്പം തന്നെ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ ഇടപെടലുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

ഹാദിയയുമായി നേരിട്ട് സംസാരിച്ച ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വെളിപ്പെടുത്തിയ കാര്യങ്ങളും എൻ.ഐ.എ ഹാദിയയോട് ആരാഞ്ഞു. ഇത് രണ്ടാം തവണയാണ് ഹാദിയയുടെ മൊഴി എൻഐഎ രേഖപ്പെടുത്തുന്നത്. ഹാദിയയ്ക്കൊപ്പം മാതാപിതാക്കളിൽ നിന്നും സഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. അതേസമയം ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനെയും കൊച്ചിയിൽ എൻ.ഐ.എ മൂന്നുദിവസം മുന്‍പ് ചോദ്യം ചെയ്തു. ഇരുവരുടെയും മൊഴികളിൽ വ്യത്യാസമുണ്ടോ എന്നതാവും പ്രധാനമായും പരിശോധിക്കുക.