പത്താംക്ലാസ് പരീക്ഷയിൽ കണക്കിന്റെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ അരീക്കോടിനടുത്ത് തോട്ടുമുക്കത്തെ മെറിറ്റ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത് ഒറ്റമുറിക്കടയിൽ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ കെ.എസ്. വിനോദിന് വേണ്ടിയും അന്വേഷണം ആരംഭിച്ചു.
പത്താക്ലാസ് കണക്ക് പരീക്ഷയിൽ മെറിറ്റ് വഴി ചില സ്ഥാപനങ്ങൾക്ക് വിതരണം ചെയ്ത മാതൃകാ ചോദ്യപേപ്പറിനെ 13 ചോദ്യങ്ങൾ എസ്.എസ്.എൽ.സി പരീക്ഷയിലും അതേപടി ആവർത്തിച്ചതാണ് സ്ഥാപനത്തിനെതിരെ അന്വേഷണം നീളാനുളള കാരണം. ഗ്രാമപ്രദേശമായ തോട്ടുമുക്കത്തെ ഒറ്റമുറി കടയിലാണ് മെറിറ്റ് പ്രവർത്തിക്കുന്നത്. അധ്യാപകനായ കെ.എസ്. വിനോദാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ. തിരൂര്‍ വെളളച്ചാൽ സി.പി.പി.എം സ്കൂളിലെ അധ്യാപകനാണ്. വിനോദിന്റെ വീടും സ്ഥാപനവും പൂട്ടിയ നിലയിലാണ്.
എസ്.എസ്.എൽ.സി പരീക്ഷക്ക് ചോദ്യപേപ്പർ തയാറാക്കി നിൽകിയ അധ്യാപകന് മെറിറ്റുമായുളള ബന്ധമാണ് പരിശോധിക്കുന്നത്. ഒട്ടേറെ സ്കൂളുകൾക്കും ട്യൂഷൻ സെന്ററുകൾക്കും മെറിറ്റ് മാതൃകാചോദ്യപേപ്പറുകൾ തയാറാക്കി നൽകിയിട്ടുണ്ട്. ഈ വർഷം മെറിറ്റ് നൽകിയ മുഴുവൻ മാതൃകാചോദ്യപേപ്പറുകളും പരിശോധിച്ചു വരികയാണ്.