മുട്ടയും പാലും ഒരു കടയിൽ വിൽക്കരുത്; മതവികാരം വ്രണപ്പെടും; ബിജെപി എംഎൽഎ

മുട്ടയും പാലും ഒന്നിച്ച് വിൽക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ രംഗത്ത്. ബിജെപി എംഎൽഎ രാമേശ്വർ ശർമ്മയാണ് ഈ ആവശ്യവുമായി നിവേദനം നൽകിയിരിക്കുന്നത്. പാൽ വിൽക്കുന്ന കടകളും മുട്ടയും കോഴിയും വിൽക്കുന്ന കടകളും തമ്മിൽ നിശ്ചിത അകലം വേണം. 

മതപരമായ ചടങ്ങുകൾക്ക് പശുവിൻ പാൽ ഉപയോഗിക്കുന്നത് കൊണ്ട് മുട്ട അതോടൊപ്പം വയ്ക്കുന്നത് ശരിയല്ല. വ്രതനിഷ്ഠയുള്ളവരും പശുവിൻ പാൽ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇങ്ങനെയുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് കണ്ടുവരുന്നത്. ഇത് തിരുത്തണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു.

മധ്യപ്രദേശിൽ അടുത്തയിടെ സർക്കാർ മുൻകൈയെടുത്താണ് മുട്ടയും പാലും വിൽക്കുന്ന കടകൾ തുറന്നത്. ജനങ്ങൾക്ക് ഗുണമേൻമയുള്ള സാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.