ബിജെപി അപകടകാരിയോ?; മലക്കംമറിഞ്ഞ് രജനീകാന്ത്; 'ഉദ്ദേശിച്ചത് മറ്റൊന്ന്'

ബി.ജെ.പി ചായ്‍വ് പരോക്ഷമായി പ്രകടിപ്പിച്ച് നടന്‍ രജനീകാന്ത്. ബി.ജെ.പി അപകടകാരിയാണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും  ഇക്കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. നരേന്ദ്ര മോദി ശക്തനാണെന്നതിന്‍റെ തെളിവാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതെന്നും താരം ചെന്നൈയില്‍ പറഞ്ഞു. 

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണം നേരത്തെയുണ്ട്. പാര്‍ട്ടി പ്രഖ്യാപനത്തോട് അടുക്കുമ്പോള്‍ ബി.ജെ.പി അനുകൂല പരസ്യപ്രസ്താവനകളിലേക്ക് രജനിയെത്തുന്നു എന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് തന്നെയാണ് മനസിലാക്കേണ്ടതെന്നായിരുന്നു താരം ഇന്നലെ പറഞ്ഞത്.  എന്നാല്‍ ഇന്ന് നിലപാട് മാറ്റി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബി.ജെ.പി അപകടകാരിയാകാം എന്നാണ് ഉദ്ദേശിച്ചത്. ഇക്കാര്യത്തില്‍ നിലവില്‍ അഭിപ്രായം പറയാനില്ല. പാര്‍ട്ടി പ്രഖ്യാപനശേഷം നിലപാടറിയിക്കുമെന്നും രജനി വ്യക്തമാക്കി. 

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭിവിക്കുന്ന ഏഴുപേരെയും വിട്ടയക്കണമെന്നും രജനീകാന്ത് പറഞ്ഞു.