ഗർഭിണിയായ ആടിനോടു ക്രൂരത; എട്ടു പേർ മാനഭംഗപ്പെടുത്തി

Picture for representation

എട്ടു പുരുഷന്മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആറ് വയസുള്ള ആട് ചത്തു. ഹരിയാനയിലെ മേവത് ജില്ലയിലാണ് സംഭവം. ജൂലൈ 25 നാണ് ആടിനെ കാണാതായത്. തുടർന്ന് ജൂലൈ 26ന് ഉടമയായ അസലു പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം വെളിച്ചത് വന്നത്.

പരാതിയുമായി ആടിന്റെ ഉടമ അസലു

ആടിനെ മോഷ്ടിച്ച സംഘം അതിനെ ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എട്ട് പ്രതികളിൽ സാവാക്കർ, ഹാരൂൺ, ജാഫർ എന്നി മൂന്ന് പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. പ്രതികൾ എല്ലാവരും ഒളിവിലാണ്. ഇവർക്കെതിരെ സെക്ഷൻ 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യത്തിനും, സെക്ഷൻ 429 പ്രകാരം മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും കേസെടുത്തിട്ടുണ്ട്.

പ്രതികളെ തേടി അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ് അറിയിച്ചു. ആടിനെ പ്രദേശിക സർക്കാർ വെറ്റിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് വിദ്ഗദ പരിശോധനക്കായി സാമ്പിളുകൾ സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്കിലേക്ക് അയച്ചു.