ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികളടക്കം നാല് മലയാളികൾ മരിച്ചു. കാസർകോട് സ്വദേശികളാണ് മരിച്ചത്. തിരുപ്പതി തീർഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കുമ്പള നായ്ക്കാപ്പ് സ്വദേശികളായ മഞ്ചപ്പഘട്ടി  ഭാര്യ സുന്ദരി സഹോദരൻ പക്കീരഘട്ടി ഇവരുടെ ബന്ധുവും കാസർഗോഡ് മധൂർ സ്വദേശിയുമായ സദാശിവം ഘട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആഞ്ചുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെയാണ്  തിരുപ്പതിയി തീർഥാടനത്തിനായി ഒൻപതംഗ സംഘം യാത്ര പുറപ്പെട്ടത്. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാറിൽ കർണാടക അർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം 

നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് നിഗമനം.