ആര്‍.കെ.നഗറില്‍ പ്രചാരണചൂടിൽ പളനിസാമിയും പനീര്‍സെല്‍വവും

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും നേരിട്ടാണ് ചെന്നൈ ആര്‍.കെ.നഗറില്‍ അണ്ണാ ഡി.എം.കെയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജയലളിതയുമായും രണ്ടിലചിഹ്നവുമായുമുള്ള വൈകാരികത ഉയര്‍ത്തിക്കാട്ടി മാത്രമാണ് പ്രചാരണം

1991-96 കാലഘട്ടത്തില്‍ ആര്‍.കെ.നഗറിലെ എം.എല്‍.എയും ജയലളിത മന്ത്രിസഭയില്‍ കൈത്തറി മന്ത്രിയുമായിരുന്നു ഇ.മധുസൂദനന്‍. പ്രായത്തിന്‍റെ അവശതയുണ്ടെങ്കിലും ഇടവും വലവും ഇ.പി.എസിനേയും ഒ.പി.എസിനെയും നിര്‍ത്തിയാണ് പ്രചാരണം. പതിവുപോലെ വാഗ്ദാനങ്ങള്‍ക്ക് കുറവൊന്നുമില്ല 

ജയലളിത തുടങ്ങിവച്ച ഭരണത്തിന് കരുത്തുപകരാന്‍ ജയം അനിവാര്യമെന്ന് സ്ഥാനാര്‍ഥി, പ്രചാരണ യോഗങ്ങളിലെ ആള്‍ക്കൂട്ടത്തിന് കുറവുവരുന്നുണ്ടെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.