ലൂയിസ് ബർജര്‍ അഴിമതിയിൽ ഗോവ മുൻമുഖ്യമന്ത്രി ദിഗംബർ കാമത്തിനും എൻസിപി എംഎൽഎ ചർച്ചിൽ അലിമാവുവിനും തിരിച്ചടി. ഇരുവരുടേതുമായി ഒരുകോടി തൊണ്ണൂറ്റി അഞ്ചു ലക്ഷത്തിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി
2009-2010 കാലഘട്ടത്തില്‍ ലൂയിസ് ബെര്‍ജര്‍ കമ്പനിക്ക് പദ്ധതികള്‍ അനുവദിക്കൻ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് മുംബൈ എന്ഫോസ്മെന്റ് ഡയറക്ടറേറ്റിന്റ നിയമനടപടി. ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്തിൻറെ ഒരുകോടി ഇരുപതു ലക്ഷത്തിന്റെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. എൻസിപി നേതാവും നിലവിലെ നിയമസഭയിൽ എൻസിപി ഏക എംഎൽഎയുമായ ചർച്ചിൽ അലിമാവുവിന്റെ 75ലക്ഷത്തിന്റെ സ്വത്തുക്കളും ഇ.ഡി പിടിച്ചെടുത്തു. അഴിമതി നടന്ന കാലഘട്ടത്തിലെ മൂല്യം കണക്കാക്കിയാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. കാമത്തിന്റെ ഉടമസ്ഥതയിൽ ഗോവ ഗോഗലിലെ സ്ഥലവും , ഒരു അപ്പാർട്മെന്റും എൻഫോഴ്‌സിന്റെ പക്കലായി. 75ലക്ഷം വിലമതിക്കുന്ന രണ്ട് അപ്പാർട്മെന്റുകളാണ് അലിമാവുവിന് നഷ്ടമാകുക. കേസിൽ ഇരുനേതാക്കളും നേരത്തെ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
അഴിമതി നടക്കുമ്പോൾ ഗോവ മുഖ്യമന്ത്രിയായിരുന്നു ദിഗംബർ കാമത്ത്. ഇതേ കോൺഗ്രസ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ചർച്ചിൽ അലിമാവോ പിന്നീടാണ് എൻ.സി.പിയിൽ എത്തിയത്.