മലയാളസിനിമയിലെ നാടൻ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂർന്ന മുടികളുമായി കണ്ണൂർക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമക്ക് ഇടവേളയെടുത്ത സംവൃത പിന്നീട് ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു. മഴവിൽ മനോരമയിലെ നായികാനായകൻ റിയാലിറ്റി ഷോയിലൂടെ താരം വീണ്ടും മലയാളികളുടെ വീടകത്തെത്തി. തിരിച്ചുവരവിൽ പക്ഷേ ആ നീളൻ മുടി ഉണ്ടായിരുന്നില്ല, കഴുത്തൊപ്പം വെട്ടിയ മുടിയുമായാണ് ആ തനിനാടൻ സുന്ദരി എത്തിയത്. അതിനു പിന്നിലെ കാരണം സംവൃത തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.
ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് മുടി മുറിച്ച് നല്‍കിയതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് സംവൃത മനസു തുറന്നത്. സംവൃതയുടെ വീടിനു സമീപത്തായി വിഗ്‌സ് ഫോര്‍ കിഡ്‌സ് എന്നൊരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കീമോ തെറാപ്പിക്ക് വിധേയരാകുന്ന കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടിയാണ് വിഗ് ഉണ്ടാക്കി നൽകുന്ന സംഘടനയാണിത്.
ആ തീരുമാനത്തിലേക്ക് എത്തിയത് ഇങ്ങനെ:ഒരുദിവസം ബ്യൂട്ടി പാര്‍ലറില്‍ പോയപ്പോള്‍ മുടി മുറിക്കുന്ന സ്ത്രീ സംവൃതയുടെ മുടികൊണ്ട് മൂന്ന് കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാമെന്നു പറഞ്ഞു. അതറിഞ്ഞപ്പോഴാണ് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചത്. നീളന്‍ മുടിയായിരുന്നു ഇഷ്ടമെങ്കിലും മുടി മുറിക്കാന്‍ തയാറാവുകയായിരുന്നെന്ന് താരം പറയുന്നു.
ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് മുടി മുറിച്ച സംവൃതയുടെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടു കൂടിയാണ് മുടി മുറിച്ച സംവൃതയെ ആദ്യമായി ആളുകൾ കണ്ടത്.
2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ സിനിമാ അരങ്ങേറ്റം.