ബോംബ് പൊട്ടിത്തെറിച്ചിട്ടും വിനായകന്‍ മാത്രം ഓടിയില്ല, മിഥുന്‍ പറയുന്നു

ആട് രണ്ടാം ഭാഗത്തിലെ ഏറ്റവും ചിരിപ്പിക്കുന്ന രംഗങ്ങളിലൊന്നിന്‍റെ പിന്നാമ്പുറക്കാഴ്ച ആണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ് എന്നുപറഞ്ഞ് വിനായകന്‍ പൊട്ടിക്കുന്ന ബോംബ് വരുത്തിവെച്ച അപകട ദൃശ്യങ്ങള്‍ അതിവേഗമാണ് വൈറലായത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഇപ്പോള്‍ അന്ന് നടന്നത് കൂടി പറയുന്നു. 

''ബോംബ് ആളിക്കത്തി പൊട്ടിയപ്പോള്‍ എല്ലാവരും ജീവനും കൊണ്ടോടി. ഈ അപകടരംഗം പകര്‍ത്തിയ ആള്‍ വരെ, ഡുഡേ ഒഴികെ. വിനായകന്‍ പക്ഷെ അവിടെത്തന്നെ നിന്നു. ആ ഷോട്ട് വളരെ ഭംഗിയായി പകര്‍ത്തുന്നതുവരെ...'' മിഥുന്റെ വാക്കുകള്‍. ധൈര്യസമേതം അവിടെ നിന്ന വിനായകനെ വാഴ്ത്തുന്ന തിരക്കിലാണിപ്പോള്‍ സോഷ്യല്‍ മീഡിയ. 

അതൊരു പൊട്ടിത്തെറി തന്നെയായിരുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നുവെങ്കിലും ഞെട്ടിച്ചുകളഞ്ഞു അത്ര അടുത്തുനിന്നുള്ള സംഭവം- മിഥുന്‍ ഓര്‍ക്കുന്നു. ഭാഗ്യത്തിന് ആര്‍ക്കും പരുക്കേറ്റില്ലെന്നും സംവിധായകന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സ്ഥിരീകരിക്കുന്നു. 

പോസ്റ്റ് ഇങ്ങനെ: 

The real blast..!! Though it was planned to be secured and controlled, it was really a close call.. !! Everybody ran for their lives ,including the guy who shot this, except the DUDE.. ???? Mr. Vinayakan stood there and finished the shot in style.. ???? Luckily, nobody got hurt.. :) :)