കൊല്ലപ്പെട്ട മുബിന്‍ വിയ്യൂരിലെത്തി ഐഎസ് കേസ് പ്രതിയെ കണ്ടതായി സൂചന; അന്വേഷണം

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ,മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോയമ്പത്തൂര്‍ ജി.എം.നഗര്‍, ഉക്കട സ്വദേശികളാണ് പിടിയിലായത്. 1996 കോയാമ്പത്തൂര്‍ സ്ഫോടനക്കേസിലെ സൂത്രധാരന്‍ അല്‍ ഉമ്മ സ്ഥാപകന്‍ ബാഷയുടെ സഹോദര പുത്രനാണ് മുഹമ്മദ് ധല്‍ഹ. അപകടത്തില്‍ കൊല്ലപ്പെട്ട ജബീഷ മുബിന്‍ വിയ്യൂര്‍ ജയിലിലെത്തി ഐഎസ് കേസ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടിരുന്നതായി സംശയം. ഇത് സ്ഥിരീകരിക്കാന്‍ ജയിലിലെ സന്ദര്‍ശക റജിസ്റ്റര്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. 

coimbatore blast case: Mubin came to Viyur prison to meet IS case suspect; probe