കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നു രണ്ടു രോഗികള്‍ മരിച്ചു. ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫി മെഡിക്കല്‍ സയന്സിലിലെ ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചതാണു ദുരന്തത്തിനിടയാക്കിയത്. ആശുപത്രിയില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന വൃക്കരോഗി മൗലാന ഹുസൈന്, പാമ്പുകടിയേറ്റു ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ചേട്ടമ്മ എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 9.30ന് ജനറേറ്റര്‍ തകരാറിനെ തുടര്‍ന്നു വൈദ്യുതി വിതരണം നിലച്ചിരുന്നു. ഈസമയത്താണ് ഇരുവരും മരിച്ചത്. അതേ സമയം വൈദ്യുതി നിലച്ചതും മരണവും തമ്മില്‍ ബന്ധമില്ലെന്നും രണ്ടുരോഗികളും അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വഭാവിക മരണമാണം മാത്രമാണെന്നും വിംസ് ഡയറക്ടര്‍ വിശദീകരിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.
ആശുപത്രി ഐസിയുവില്‍ വൈദ്യുതി നിലച്ചു; രണ്ടു മരണം
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
നവവധുവിനെ വരന് മര്‍ദിച്ച കേസ്: സര്‍ക്കാര്‍ യഥാസമയം ഇടപെട്ടെന്ന് വധുവിന്റെ അച്ഛന്
-
ബജറ്റിന്റെ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലിംകള്ക്ക് നല്കാന് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി
-
പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ കർഷക പ്രതിഷേധം
-
തൃപ്പുണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച മകന് അറസ്റ്റില്‍
-
രാജ്യത്ത് സിഎഎ നടപ്പായി; 14 പേര്‍ക്ക് പൗരത്വം നല്കി
-
ചര്‍ച്ച വിജയം; ഡ്രൈവിങ് സ്കൂളുകള്‍ സമരം പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി
RELATED STORIES
-
പക്ഷാഘാതം രണ്ടു വിധത്തില്‍; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ചികിത്സയിലെ മാറ്റം
-
മരുന്നു മാറിയതല്ല മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ഒഴിയാത്ത ദുരൂഹത
-
വീണ്ടും ചികിത്സാ നിഷേധം; എക്സ്റേ വലിച്ചെറിഞ്ഞു; തിരുവല്ല ആശുപത്രിക്കെതിരെ പരാതി
-
രക്തകോശത്തിനു പകരം കുത്തിവച്ചത് മുസംബി ജ്യൂസ്; ആശുപത്രിക്കെട്ടിടം പൊളിക്കും
-
മെഡി:കോളജായി ഉയര്‍ത്തി; അരക്കോടിയ്ക്ക് വിശ്രമകേന്ദ്രം; ഇപ്പോൾ നോക്കുകുത്തി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.