പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് കുവൈത്തും. കുവൈത്ത് വിദേശകാര്യമന്ത്രി ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തറും പ്രതിഷേധം അറിയിച്ചിരുന്നു. പരാമര്‍ശം അപലപനീയമെന്നും സസ്പെന്‍ഷന്‍ സ്വാഗതം ചെയ്യുന്നുവെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു.
അച്ചടക്ക നടപടിയെടുത്ത് ബിജെപി
നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ബിജെപി. ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹി മീഡിയ ഇന്‍ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാലിെന പുറത്താക്കി. ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പ്രതികരിച്ചു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ മതവിശ്വാസത്തെ മുറിവേല്‍പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നും നൂപുര്‍ പിന്നീട് വിശദീകരിച്ചു. നൂപുറിന്‍റെ പരാമര്‍ശത്തെച്ചൊല്ലി കാന്‍പുരില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് യുപിയില്‍ സുരക്ഷ ശക്തമാക്കി. കാന്‍പുര്‍ സംഘര്‍ഷത്തിലെ മുഖ്യപ്രതി അറസ്റ്റിലായി.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവ് നൂപുര്‍ ശര്‍മ ഒരു ടിവി ചര്‍ച്ചയ്ക്കിടെയും ഡല്‍ഹി ബിജെപി മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമര്‍ ജിന്‍ഡാല്‍ ട്വിറ്ററിലുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഗ്യാന്‍വ്യാപി പള്ളി പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം. നൂപുറിനെതിരെ മഹാരാഷ്ട്ര പൊലീസ് എഫ്െഎആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന വ്യക്തികളെയും പ്രത്യയശാസ്ത്രത്തെയും ബിജെപി പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി.
നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെച്ചൊല്ലി കാന്‍പുരില്‍ വെള്ളിയാഴ്ച്ച സംഘര്‍ഷമുണ്ടായതില്‍ മുഖ്യപ്രതി ഹായത്ത് ജാഫര്‍ ഹഷ്മിയും ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്നുപേരും അറസ്റ്റിലായി. ഇവര്‍ മൗലാന അലി ജൗഹര്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കാന്‍പുര്‍ സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ യുപിയില്‍ വിവിധ ഇടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ബറേലിയില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജൂലൈ 3വരെ കര്‍ഫ്യു ഏര്‍പ്പെടുത്തി. ജൂണ്‍ 10ന് മുസ്‍ലിം പുരോഹിതന്‍ ത്വഖിര്‍ റാസയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ 13 പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിരു